Kerala NewsPolitics

ബി ജെ പി ബാന്ധവം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റി

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള ബന്ധം വിനയായി. ഇ പി ജയരാജന് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായി. ഇ.പി. ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഇന്നലെ ഇ.പി. ജയരാജന്‍ കൂടി പങ്കെടുത്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കണ്ണൂരിലേക്ക് പോയത്. ഇ.പി. ജയരാജും ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സൃഷ്ടിച്ച പ്രതിസന്ധിയാണ് നടപടിക്ക് കാരണം.
എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ഇ പി. ജയരാജന്‍ സൂചന നല്‍കിയിരുന്നു. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ ഇന്നലെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ പി പ്രതികരിച്ചത്. ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നത്തിയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇ പി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇ പിയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നാളെ മുതല്‍ സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി കെ ശശിക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message